Sunday, September 13, 2020

കവിത(അമൃതം തേടി)

അമൃതം തേടി

വെളുത്തവരകളുടെ എത്തിനോട്ടത്തില്‍
അസ്വസ്ഥതയുടെ കുത്തിവയ്പ്.

പിഴുതെറിയുംതോറും അസുരപ്പടകളായ്
ചൂവന്നും വെളുത്തും വീണ്ടും .

ചുവര്‍ക്കണ്ണാടിയിലെ അരണ്ടവെളിച്ചത്തിലും
വെളുപ്പിന്‍റെ പകപ്പ്.

ക്ഷമകേടിന്‍റെ തെരയലിനൊടുവില്‍
കൈക്കണ്ണാടിയുടെ കണ്ടുകിട്ടലും,
സൂര്യവെളിച്ചത്തിലെ കാഴ്ചയും.

ആഗതമായ വാര്‍ദ്ധക്യത്തിന്‍റെ
പോര്‍വിളിയുമായി
വെളുത്ത അസുരന്‍മാരുടെ
അട്ടഹാസത്തില്‍
അമൃതംതേടി പാഞ്ഞു.

പാര്‍ലറിലെ സൗന്ദര്യദായകര്‍
പാലാഴികടയാതെ
കറുത്തചായാമൃതംകൊണ്ടു
വെളുത്തവരകളെ നിരന്തരമൂട്ടി...

എന്നിട്ടും അവള്‍ മരിച്ചു!!

No comments:

Post a Comment