Tuesday, January 1, 2019

കിളിക്കൂട് (കവിത)

കിളിക്കൂട്.

പച്ചില തിരയുന്ന പാവം പക്ഷികള്‍..
വറ്റിവരണ്ടചുണ്ടുകളാല്‍  ചിറകൊതുക്കി
കൊടും ഉഷ്ണമകലാന്‍ ചിറകിളക്കി തൂവല്‍ക്കുടഞ്ഞ്
ചേക്കേറിയൊന്നിരുന്നെങ്കിലും മെല്ലെ
കേഴുന്നയുള്ളമടക്കി,
താപമടക്കിക്കാത്തിരിപ്പൂ രാവേറെയും പുലരുവോളവും
കൂടുനഷ്ടമായയാചെറുകിളിക്കുടുംബവും
ഇനിയുംവരുമൊരായിരംതളിരിലയെന്നു നിനച്ചിരിപ്പൂപാവമപ്പറവകള്‍..
വരും വരാതിരിക്കാനാവില്ല ചില്ലയില്‍
തളിരിലയും   ചെറു പൂക്കളും..

No comments:

Post a Comment