Wednesday, January 2, 2019

പിഴവ്(കഥ)

പിഴവ്

മകളുടെമടിയില്‍ തളര്‍ന്നുകിടന്ന അപ്പുവിനെ  തോളിലിട്ട് മാധവന്‍നായര്‍ ലക്ഷ്മിയുടെ ഫോട്ടോയ്ക്ക് മുന്നില്‍പ്പോയിതേങ്ങി.ഇരുപത്  വര്‍ഷംമുന്‍പ് ലക്ഷ്മിയെ വിധിവിളിച്ചപ്പോള്‍ മകള്‍ക്കുവേണ്ടിമാത്രമായിരുന്നു പിന്നീടുള്ള ജീവിതം.മകളെപഠിപ്പിച്ചു, ജോലിനേടി,വിവാ ഹവുംകഴിഞ്ഞു.അപ്രതീക്ഷിതമായുണ്ടായ  ബൈക്കാക്സിഡന്‍റില്‍ മകളുംവിധവയായി രിക്കുന്നു.അയാള്‍ കണ്ണീര്‍തുടച്ചു.ഒരാഴ്ചക്കു ശേഷംമകള്‍ ജോലിക്കു പോയിത്തുടങ്ങി. അയാള്‍ സന്തോഷിച്ചു ,മകള്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങിയെത്തിയല്ലോ.ദി വസങ്ങള്‍കഴിയവെ മകള്‍ ഓഫീസില്‍നിന്നും വരാന്‍വൈകിത്തുടങ്ങി.ക്രമേണകൂടെജോലി ചെയ്യുന്ന ജോര്‍ജ്ജിനൊപ്പമായിവരവ്.''അച്ഛാ ഞാന്‍ ജോര്‍ജ്ജിനോടൊപ്പം പോവുകയാണ്, ഞങ്ങള്‍ രജിസ്റ്റര്‍മാര്യേജ് ചെയ്തു.'' മകളുടെ അപരിചിതത്വം അയാളെ വേദനിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുമുന്‍പ് താനൊന്ന് തിരിഞ്ഞു ചിന്തിച്ചിരുന്നെങ്കില്‍..

No comments:

Post a Comment